യെമനിൽ ഭര്‍ത്താവിനെ 110 കഷ്ണങ്ങളാക്കിയ മലയാളി നഴ്സിന് നാട്ടിലും ഭര്‍ത്താവും കുട്ടിയും

സനാ: ഭർത്താവിനെ വെട്ടി നുറുക്കി 110 ക്ഷണങ്ങളാക്കി വാട്ടർ ടാങ്കിൽ തള്ളിയത് മാലാഖയുടെ ഗണത്തിൽ പെട്ട മലയാളി നേഴ്സ്.   യെമനി പൗരനായ ഭര്‍ത്താവിനെ വെട്ടിനുറുക്കി കൊന്ന് 110 കഷ്ണങ്ങളായി ചാക്കിലാക്കി വാട്ടര്‍ ടാങ്കില്‍ നിക്ഷേപിച്ചത് .ഈ  മലയാളി നഴ്സിന് നാട്ടില്‍ വേറെ ഭര്‍ത്താവും കുഞ്ഞുമുണ്ടെന്ന് ഞെട്ടിക്കുന്ന    റിപ്പോര്‍ട്ട് ആണിപ്പോൾ പുറത്ത് വരുന്നത്.     പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയയെ കൊലപാതകവുമായി ബന്ധപ്പെട്ട് യെമന്‍ പോലീസ് തെരയുകയാണ്. ഇവരുടെ മേല്‍വിലാസം അനുസരിച്ച്‌ അന്വേഷണം നടത്തിയ പോലീസാണ് ഭര്‍ത്താവും കുട്ടിയും നാട്ടിലുണ്ടെന്ന വിവരം കണ്ടെത്തിയത്. ഭര്‍ത്താവും കുട്ടിയും നേരത്തേ നാട്ടിലേക്ക് മടങ്ങിയിരുന്നു.

ഒരു വര്‍ഷം മുമ്പ് വരെ ഇവര്‍ കുടുംബത്തോടെയായിരുന്നു യെമനില്‍ കഴിഞ്ഞിരുന്നത്. യെമനില്‍ ആഭ്യന്തര കലാപം മുര്‍ഛിച്ചപ്പോള്‍ ഇന്ത്യാക്കാരെല്ലാം നാടുവിട്ട കൂട്ടത്തില്‍ ഭര്‍ത്താവും കുഞ്ഞും ഇന്ത്യയിലേക്ക് മടങ്ങുകയും യുവതി പുതിയ ജോലി തേടി 100 കിലോമീറ്റര്‍ അപ്പുറത്തുള്ള അല്‍ ദെയ്ദ് ആശുപത്രിയിലേക്ക് പോകുകയും ചെയ്തു.ഈ ആശുപത്രിയില്‍ വെച്ച്‌ ഇവിടുത്തെ ജോലിക്കാരനായിരുന്ന യെമനി പൗരനുമായി അടുക്കുകയായിരുന്നു. ഒരുമിച്ച്‌ താമസിക്കുകയായിരുന്ന ഇവര്‍ പക്ഷേ നിയമപരമായി വിവാഹം കഴിച്ചിരുന്നില്ലെന്നും ഭാര്യാഭര്‍ത്താക്കന്മാരെ പോലെ കഴിഞ്ഞു വരികയായിരുന്നു എന്നുമാണ് വിവരം. കൊലപാതകത്തിന് ശേഷം യുവതിക്ക് വേണ്ടി യെമന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല. ഇവര്‍ ചിലപ്പോള്‍ മറ്റേതെങ്കിലും രാജ്യത്തേക്ക് കടന്നിരിക്കാമെന്നാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്ന സംശയം. എന്നാല്‍ പാസ്പോര്‍ട്ട് ആശുപത്രിയില്‍ കൊടുത്തിരിക്കുന്നതിനാല്‍ അതിന് സാധ്യതയില്ല എന്നാണ് പോലീസിന്റെ പക്ഷം.

യെമനി പങ്കാളിയെ കൊലപ്പെടുത്താനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഒറ്റയ്ക്ക് ചെയ്തതാണോ കൃത്യം നടത്താന്‍ മറ്റാരുടെയെങ്കിലും സഹായം ഇവര്‍ക്ക് കിട്ടിയിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. യെമനിലെ അല്‍ദെയ്ദില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സംഭവത്തിനുശേഷം നിമിഷപ്രിയയെ കാണാതാകുകയായിരുന്നു. കൊലപാതകത്തിനുശേഷം മൃതദേഹം യുവതി താമസ്ഥലത്തെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു. നാല് ദിവസത്തിന് ശേഷം ദുര്‍ഗന്ധം വമിച്ചപ്പോഴാണു സമീപവാസികള്‍ പോലും വിവരമറിഞ്ഞത്. പോലീസ് എത്തിയപ്പോഴേക്കും നിമിഷപ്രിയ രക്ഷപ്പെട്ടിരുന്നു. ഇവരെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോള്‍.

സ്വാമിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി ആരോഗ്യനില തൃപ്തികരമെന്ന് സര്‍ക്കാര്‍

കൊച്ചി :  കേസില്‍ ഗംഗേശാനന്ദ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ലിംഗം ഭേഛദിക്കപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന സ്വാമി ഗംഗേശാനന്ദയുടെ ആരോഗ്യനില തൃപ്തികരമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.  സ്വാമിക്ക് വിദഗ്ധ ചികിത്സ നല്‍കുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.അന്വേഷണം അവസാനഘട്ടത്തിലാണെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. വിദഗ്ധ ചികിത്സ ആവശ്യമെങ്കില്‍ വിചാരണ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. മജിസ്‌ട്രേറ്റിന് മുന്നിലുള്ള രഹസ്യമൊഴിയും പരാതിയിലെ മൊഴിയും നിലനില്‍ക്കുന്നതിനാല്‍ സ്വാമിയെ അനുകൂലിച്ച് പെണ്‍കുട്ടി സമര്‍പ്പിച്ച സത്യവാങ്മൂലം ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

16കാരനെ 15 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; വൈദ്യ പരിശോദനയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍

16 കാരനെ 15 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പരാതി. മുംബൈയിലാണ് കഴിഞ്ഞ ഒരു വര്‍ഷമായി 15 ആണ്‍കുട്ടികള്‍ ചേര്‍ന്ന് 16 വയസ്സുകാരനെ പീഡിപ്പിച്ചത്. അന്ധേരി സ്വദേശിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. അസഹ്യമായ വേദനയെ തുടര്‍ന്ന് സുഹൃത്തിനോട് സത്യം വെളിപ്പെടുത്തിയതാണ് പരാതി നല്‍കുന്നതിന് ഇടയാക്കിയത്.

ജൂണ്‍ 26നായിരുന്നു സംഭവം. സംഭവത്തില്‍ കേസെടുത്ത മുംബൈ പോലീസ് 15 പേരില്‍ ഏഴുപേരെ ഇതിനകം പിടികൂടിയിട്ടുണ്ട്. 15നും 17നും ഇടയില്‍ പ്രായമുള്ളവരാണ് സംഘത്തിലുള്ളത്.

മുനിസിപ്പല്‍ സ്കൂളിലെ ഗ്രൗണ്ടിന് സമീപത്ത് എത്തിച്ച് ഓരോരുത്തരായി പീഡിപ്പിക്കുകയായിരുന്നുവെന്നും ഇത് കഴിഞ്ഞ 11 മാസമായി തുടര്‍ന്നുവരികയാണെന്നും തടയാന്‍ ശ്രമിക്കുമ്പോള്‍ മര്‍ദ്ദിക്കാറുണ്ടെന്നും കുട്ടി പോലീസിനോട് വെളിപ്പെടുത്തി.

16കാരനെ ശാരീരികമായി ഉപദ്രവിച്ചതിന് പുറമേ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയില്‍ നടത്തിയ വൈദ്യപരിശോധനയിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 2016ല്‍ സുഹൃത്തായ അയല്‍ക്കാരനാണ് 16 കാരനെ പീഡിപ്പിച്ചത്.

സംഭവം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ഇയാള്‍ മറ്റ് സുഹൃത്തുക്കള്‍ക്ക് വീഡ‍ിയോ കൈമാറിയെന്നും ഇതോടെ ശാരീരിക പീഡനത്തിനിരയാക്കിയ വിവരം രക്ഷിതാക്കളോട് പറയാന്‍ ഭയന്ന വിദ്യാര്‍ത്ഥി സംഭവം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.

പിന്നീട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഇരയെ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി ശാരീരിക ഉപദ്രവം തുടരുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അതേ സമയത്ത് ആറ് പേരുമായിലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു.

വൈദ്യപരിശോധനയില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളി‌ഞ്ഞതോടെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്സോ നിയമപ്രകാരമാണ് കുറ്റവാളികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് മുംബൈ പോലീസ് വക്താവ് രശ്മി കരണ്ടികര്‍ വ്യക്തമാക്കി.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ തമിഴ്നാട്ടിലെന്ന് സൂചന

കൊച്ചി: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഓരോ ദിനവും പുതിയ പുതിയ ട്വിസ്റ്റുകളാണ് ഉണ്ടാകുന്നത്. പോലീസിൽ നിന്നും എന്ന തരത്തിൽ നിഗമനങ്ങളും ഉണ്ടാകുന്നു. ജപ്പാൾ  ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ തമിഴ്നാട്ടിലേക്ക് കടത്തിയതായി സംശയിക്കുന്നതായി റിപ്പോർട്ട്.   കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ജൂണിയര്‍ രാജു ജോസഫിന്റെ തമിഴ്നാട് ബന്ധമാണ് ഈ സംശയത്തിലേക്ക് വഴി തെളിച്ചത്. മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ രാജു ജോസഫ് വന്ന വാഹനം തമിഴ്നാട് രജിസ്ട്രേഷനിലുള്ളതായിരുന്നു.

തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനം ഇന്നലെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. രാജു ജോസഫിന്റെ ബന്ധുവിന്റെ പേരിലാണ് വാഹനം രജിസ്്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യം നല്‍കി വിട്ടയക്കുകയായിരുന്നു.കാര്‍ ഓടിയതിന്റെ രേഖകള്‍ പരിശോധിച്ച പോലീസ് തമിഴ്നാട്ടിലെ ബന്ധങ്ങളെക്കുറിച്ച്‌ രാജു ജോസഫിനോട് ചോദിച്ചറിഞ്ഞു.

ഫോണ്‍ തമിഴ്നാട്ടിലേക്ക് കടത്തിയെന്ന സംശയത്തെ തുടര്‍ന്ന് തൂത്തുക്കുടിയിലെ സ്പിക് നഗര്‍ മേഖലയിലും പോലീസ് തെരച്ചില്‍ നടത്തി. നടിയെ തട്ടിക്കൊണ്ട് പോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ ദിലീപിന് നല്‍കുന്നതിന് വേണ്ടി പള്‍സര്‍ സുനി പ്രതീഷ് ചാക്കോയ്ക്ക് കൈമാറുകയായിരുന്നു. എന്നാല്‍ ഈ ഫോണ്‍

അടിമുടി ദുരൂഹതയുടെ കൂടാരമായി യമൻ ഭർത്താവിനെ കൊന്ന നിമിഷ ..തൊടുപുഴക്കാരനെ പ്രണയിച്ചു വിവാഹം കഴിച്ചു,ഗള്‍ഫിലെത്തിയതോടെ ഭര്‍ത്താവ് ഔട്ട്, പിന്നീടുള്ളത് വഴിവിട്ട ജീവിതം

യെമനില്‍ ഒപ്പം താമസിച്ചിരുന്ന കാമുകനെ കൊലപ്പെടുത്തി ഒളിവില്‍ പോയ നിമിഷപ്രിയയുടെ ജീവിതം അടിമുടി ദുരൂഹത നിറഞ്ഞത്. പാലക്കാട് കൊല്ലങ്കോടാണ് നിമിഷയുടെ വീട്. എന്നാല്‍ ഈ വീടുമായി അടുത്തകാലത്ത് അവര്‍ക്ക് കാര്യമായ അടുപ്പമൊന്നുമില്ലായിരുന്നു. നേഴ്‌സിംഗ് പഠിക്കുമ്പോള്‍ മുതല്‍ നിമിഷയുടേത് വഴിതെറ്റിയ ജീവിതമായിരുന്നുവെന്നാണ് പഴയ അയല്‍ക്കാര്‍ പറയുന്നത്. തൊടുപുഴക്കാരന്‍ ടോമിയുമായി 2011 ജൂണ്‍ 12നായിരുന്നു നിമിഷയുടെ പ്രണയവിവാഹം. ഇരുവരും യെമനിലേക്ക് ജോലിക്ക് പോവുകയും പിന്നീട് മകളുമൊത്ത് വര്‍ഷങ്ങള്‍ക്കുശേഷം തിരികെയെത്തുകയും ചെയ്തു. അന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യെമന്‍ പൗരനാണ് ഇപ്പോള്‍ കൊലചെയ്യപ്പെട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്.സുഹൃത്തായ യെമന്‍ പൗരനുമായുളള അടുപ്പം ഭര്‍ത്താവ് ടോമിയുമായുളള ബന്ധത്തില്‍ വിളളല്‍വീഴ്ത്തി.

അല്‍ദെയ്ദ് എന്ന സ്ഥലത്തായിരുന്നു നിമിഷ കാമുകനൊപ്പം താമസിച്ചിരുന്നത്. ഭര്‍ത്താവാണെന്നായിരുന്നു മറ്റുള്ളവരോട് യുവാവിനെക്കുറിച്ച് പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഇരുവരുടെയും താമസ്ഥലത്തെ വാട്ടര്‍ ടാങ്കില്‍നിന്നു ദുര്‍ഗന്ധം വമിച്ചതോടെയാണു ഇവരുടെ വഴിവിട്ട ജീവിതത്തെക്കുറിച്ച് പുറംലോകം അറിയുന്നത്. കാമുകനെ കൊലപ്പെടുത്തിയ ശേഷം നിമിഷ മൃതദേഹം കഷണങ്ങളാക്കി ചാക്കില്‍ നിറച്ചു വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു. നാലു ദിവസത്തിനുശേഷം ദുര്‍ഗന്ധം വമിച്ചപ്പോള്‍ സമീപവാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തിരിച്ചറിയാന്‍ കഴിയാത്തവിധം മൃതദേഹം വികൃതമാക്കി.

നിമിഷ നാട്ടില്‍ ആരുമായും കൊലപാതകശേഷം ബന്ധപ്പെട്ടിട്ടുണ്ടോ എന്നറിയാനായി യെമന്‍ പോലീസ് കേരള പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. തൊടുപുഴയില്‍ നിലവിലെ ഭര്‍ത്താവും മകളും താമസിക്കുന്നുണ്ട്. നിമിഷയുടെ അമ്മയും സഹോദരന്മാരും ആലുവയിലാണ് താമസം. പാലക്കാട്ട് ഇവരുടെ ഉടമസ്ഥതയിലുള്ള സ്ഥലവും വീടും പ്രേതാലയം പോലെ കാടുപിടിച്ച് കിടപ്പുണ്ട്

മൂന്നുദിവസം പട്ടിണിക്കിട്ട ശേഷം അമ്മയ്ക്ക് ചോറിനൊപ്പം നൽകിയത് ഒരുവയസുള്ള സ്വന്തം കുഞ്ഞിനെ കൊന്നു വേവിച്ച ഇറച്ചി

സൗദി :മൂന്ന് ദിവസം പട്ടിണക്കിട്ട ശേഷം യസീദി സ്ത്രീക്ക് ഭക്ഷണമായി ഐ എസ് ഭീകരർ നല്‍കിയത് ഒരു വയസ്സുള്ള സ്വന്തം കുഞ്ഞിനെ കൊന്ന് വേവിച്ചത്. മൂന്ന് ദിവസം പട്ടിണിക്കിട്ട ശേഷമാണ് ഇവര്‍ക്ക് ചോറും കറിയും നല്‍കിയത്. അപ്പോള്‍ അവര്‍ ഒരിക്കലും കരുതിയില്ല സ്വന്തം കുഞ്ഞിനെ കൊന്ന് പാകം ചെയ്തതാണ് താന്‍ ഭക്ഷിച്ചതെന്ന്.വിശപ്പുകാരണം മുഴുവനും കഴിക്കുകയും ചെയ്തു. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴാണ് തീവ്രവാദികള്‍ ഇവരോട് ക്രൂരമായ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഒരു ഇറാഖി എംപിയാണ് ഐസിഎസിന്റെ ഈ ക്രൂര പീഡനകഥ പുറത്ത് പറഞ്ഞത്.

ലൈംഗിക അടിമയായി തന്നെ തടവില്‍ പാര്‍പ്പിച്ച ശേഷമാണ് സ്വന്തം കുഞ്ഞിന്റെ പാകം ചെയ്ത ശരീരവും തീറ്റിച്ചതെന്ന് എംപി വിയാന്‍ ദാഖില്‍ പറയുന്നു.ഇവരില്‍ നിന്നും രക്ഷപ്പെട്ട യുവതി തന്നെയാണ് ഈ കഥ പുറത്ത് പറഞ്ഞത്. മൂന്ന് ദിവസം വെള്ളമോ ഭക്ഷണമോ തരാതെ പട്ടിണിക്കിട്ടു. അതിനു ശേഷം ഒരു പ്ലേറ്റ് ചോറും ഇറച്ചിക്കറിയും തന്നു. തിന്നത് തന്റെ പക്കല്‍ നിന്നും ഇവര്‍ തട്ടിയെടുത്ത സ്വന്തം കുഞ്ഞിന്റെ ശരീരമാണ് എന്നത് ഈ അമ്മയ്ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു.

യസീദികള്‍ക്ക് നേരെ കൊടിയ പീഡനമാണ് ഐസിഎസ് തീവ്രവാദികള്‍ അഴിച്ചു വിടുന്നത്. ഇവരെ ചെകുത്താന്‍ ആരാധകരായാണ് തീവ്രവാദികള്‍ കണക്കാക്കുന്നത്. ഇതിനാല്‍ ന്യൂനപക്ഷമായ ഇവര്‍ക്കെതിരെ കൊടിയ പീഡനമാണ് ഇവര്‍ അഴിച്ചു വിടുന്നത്. ആയിരക്കണക്കിന് യസീദികളെയാണ് ഇവര്‍ കൊന്നൊടുക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അടിമകളുമായാണ് കണക്കാക്കുന്നത്. ഈജിപ്ഷ്യന്‍ ടിവി ചാനലായ എക്സ്ട്രാ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ദാഖില്‍

ആക്രമിക്കപ്പെട്ട നടിയോട് പകയുണ്ടായിരുന്ന മറ്റൊരു പ്രമുഖ നടന്‍ പോലീസ് വലയിൽ !

കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ കൂടാതെ പങ്കുണ്ടെന്നു പറയുന്ന പ്രമുഖ നടന്‍ പോലീസ് വലയിലായി എന്ന് സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച ചില നിര്‍ണ്ണായക തെളിവുകളാണ് ഇതിന് സഹായകമായത് എന്നു പറയുന്നു. ഇദ്ദേഹം ദിലീപിനെ പോലെ തന്നെ മലയാള സിനിമയില്‍ ശക്തമായ സാന്നിധ്യമായിരുന്നത്രെ. ഈ പ്രമുഖനെ അടുത്ത ദിവസം തന്നെ പോലീസ് ചോദ്യം ചെയ്യും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ മൂന്നു മാസമായി ഈ വ്യക്തി പോലീസ് നിരീക്ഷണത്തിലാണ്. ദിലീപിന്റെ അറസ്റ്റിനു ശേഷമുള്ള ഈ പ്രമുഖന്റെ നീക്കങ്ങളാണ് പോലീസില്‍ സംശയം ജനിപ്പിച്ചത് എന്ന് പറയുന്നു.

കാവ്യ മാധവനെ ചോദ്യം ചെയ്തപ്പോള്‍ ഈ വ്യക്തിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു എന്നു സൂചനയുണ്ട്. ആക്രമണം തുടങ്ങിയപ്പോള്‍ മുതല്‍ ഇയാള്‍ നടിക്കൊപ്പം ഉണ്ടെന്നു വിശ്വസിപ്പിക്കുകയും എന്നാല്‍ ദിലീപിനെ സംശയിക്കുന്ന തരത്തില്‍ ഒരു വാക്കു പോലും പറയാതിരിക്കുകയും ചെയ്തു എന്നും പറയുന്നു. ദിലീപ് ജയിലിലായ ശേഷം പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ ഈ പ്രമുഖന്റെ ഭാഗത്തു നിന്ന് ഉണ്ടായി എന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആക്രമിക്കപ്പെട്ട നടിയോട് ഈ നടനും പകയുണ്ടായിരുന്നതായും പറയുന്നു. ഈ വ്യക്തിക്ക് പള്‍സര്‍ സുനിയുമായും നല്ല അടുപ്പമുണ്ട് എന്നാണ് സൂചന. എന്തായും കേസില്‍ അടുത്ത പ്രമുഖന്‍ കൂടി ഉടന്‍ വലയിലാകുമെന്നാണ് സൂചന.

അമ്മയുടെ മുന്നിൽ വെച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കുട്ടികളെ കാ​മു​ക​ൻ ഒ​ന്നി​ല​ധി​കം ത​വ​ണ പീ​ഡി​പ്പിച്ചു.. മരണം വരെ കോടതി ശിക്ഷിച്ചു!​

തൃശൂർ: അമ്മയുടെ കണ്ണില്ലാത്ത ക്രൂരതക്ക് അമ്മക്കും കാമുകനുംമരണം വരെ ജയിൽ ശിഷ.പ്രായപൂർത്തിയാകാത്തകാത്ത പെൺമക്കളെ കാമുകന് കാഴ്ചവെച്ച മാതാവിനും കാമുകനും ജീവിതാവസാനം വരെ തടവും 10,000 രൂപ വീതം പിഴയും വിധിച്ചു.. തൃശൂർ പോക്സോ സ്പെഷൽ കോടതിയുടേതാണ് വിധി. 17, 12 വയസ്സുള്ള കുട്ടികളുടെ അമ്മക്കും കാമുകൻ എറണാകുളം കോതമംഗലം ഇരുമലപ്പടി ആട്ടയം വീട്ടിൽ അലിയാർക്കുമാണ്(52-) ശിക്ഷ വിധിച്ചത്. മാതാവിന് ശിക്ഷ ലഭിക്കുന്നത് പോക്സോ കേസുകളുടെ ചരിത്രത്തിൽ ആദ്യമാണ്. വിക്ടിം കോമ്പൻസേഷൻ സ്കീമിൽനിന്ന് മൂന്ന് ലക്ഷം രൂപ കുട്ടികൾക്ക് നൽകാനും സ്പെഷൽ സെഷൻസ് കോടതി ജഡ്ജി മുഹമ്മദ് വസീം വിധിച്ചു.

2015 ആഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം.മാനസികമായി പൂർണവളർച്ചയെത്താത്ത 17 വയസ്സുള്ള മൂത്ത മകൾ തൃശൂർ ജില്ലയിലെ സ്കൂളിലാണ് പഠിച്ചിരുന്നത്. ഓണാവധിക്ക് മകളെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ മറ്റ് രണ്ട് മക്കൾക്കൊപ്പം മാതാവ് വന്നു. രണ്ടാമത്തെ മകൾക്കൊപ്പം അഞ്ച് വയസ്സുള്ള മകനെയും കൂട്ടിയാണ് വന്നത്. മക്കളുമൊത്ത് നാട്ടിലേക്ക് പോകുന്നതിന് പകരം നഗരത്തിലെ ലോഡ്ജിൽ തങ്ങി. മാതാവ് കാമുകനുമായി പറഞ്ഞുറപ്പിച്ചതനുസരിച്ചാണ് രാത്രി ലോഡ്ജിൽ തങ്ങിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. മാതാവിെൻറ അറിവോടെ, അവർ നോക്കിനിൽേക്ക പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെയും കാമുകൻ ഒന്നിലധികം തവണ പീഡിപ്പിക്കുകയും നഗ്ന ഫോട്ടോ എടുക്കുകയും ചെയ്തുവെന്നാണ് കേസ്. പിന്നീട് പ്രതി മുങ്ങി. സംഭവത്തിനുശേഷം കുട്ടികളുടെ മാനസികനില തകരാറിലായി. കുട്ടികൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് മൂത്ത കുട്ടിയെ കൗൺസലിങ്ങിന് വിധേയയാക്കിയപ്പോഴാണ് സ്കൂൾ അധികൃതർ വിവരങ്ങൾ അറിഞ്ഞത്. തൃശൂർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ സ്കൂൾ അധികൃതർ സംഭവം അറിയിച്ചു. കമ്മിറ്റി ഈസ്റ്റ് പൊലീസിന് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് മാതാവും കാമുകനും അറസ്റ്റിലായി.

പ്രതിക്ക് എല്ലാ സഹായങ്ങളും ചെയ്തതിലൂെട മാതാവ് തുല്യശിക്ഷക്ക് അർഹയാണെന്ന് കോടതി നിരീക്ഷിച്ചു. അത്ര നിഷ്ഠൂര പ്രവൃത്തി ചെയ്ത പ്രതികൾ യാതൊരു ദയയും അർഹിക്കുന്നില്ലെന്നും ശിക്ഷ സമൂഹത്തിന് പാഠമാകണമെന്നും വിധിയിൽ വ്യക്തമാക്കി.

ദിലീപ് ജൂണിൽ വിയോജിച്ച കാവ്യയുടെ ഗര്‍ഭക്കഥയില്‍ സത്യം ?

കൊച്ചി: കൊച്ചിയിൽ യുവനടി അക്രമിക്കപ്പെട്ട കേസിൽ ദിനംപ്രതി ട്വിസ്റ്റുകളാണ്. ഇന്ന് ഗായിക റിമി ടോമിയുടെ ചോദ്യം ചെയ്യലും പിന്നെ ‘ കാവ്യ ഗർഭം’ കഥകളും  വാർത്തകളിൽ നിറഞ്ഞു. ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തയാണ് നടി കാവ്യാ മാധവന്‍ നാലു മാസം ഗർഭിണി’ ആണെന്ന്   നടി നാലുമാസം ഗര്‍ഭിണിയാണെന്നാണ് ഇവരുടെ കുടുംബവൃത്തങ്ങളില്‍ നിന്നുതന്നെ ലഭിക്കുന്ന വിവരം എന്നാണ് പ്രമുഖ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്ത കൊടുത്തത്. ജയിലിലായ ദിലീപിനെ കാണാന്‍ കാവ്യ എത്താത്തതും ഇതിനെ തുടര്‍ന്നാണെന്നും വാര്‍ത്തയില്‍ പറയുന്നു.എന്നാൽ പോലീസിൽ നിന്നും രക്ഷപെടാനുള്ള തന്ത്രവും ഇതിന് പിന്നിൽ ഉണ്ടെന്നും പറയപ്പെടുന്നു.

കഴിഞ്ഞ ദിവസം കാവ്യയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴിയുടെ വിശദാശംങ്ങള്‍ പഠിച്ചുവരുന്ന പൊലീസ് വീണ്ടും കാവ്യയെ ചോദ്യം ചെയ്യുമെന്നാണ് സൂചന. അതിനിടയിലാണ് ഇത്തരമൊരു വിവരവും പുറത്തുവരുന്നത്. ഈ വിവരം പൊലീസിന് അറിയാമെന്നതുകൊണ്ട് വളരെ കരുതലയോടെയാണ് ചോദ്യം ചെയ്യലടക്കം നടത്തുന്നത്.

എന്നാല്‍, പൊലീസിന്റെ ചോദ്യം ചെയ്യലിനും മറ്റും കാവ്യ ഹാജരാകാന്‍ വൈകിയത് ഗര്‍ഭസംബന്ധമായ പ്രശ്നങ്ങള്‍ കാരണമാണെന്നും അതേ തുടര്‍ന്നാണ് പൊലീസ് ചോദ്യം ചെയ്യല്‍ ദിലീപിന്റെ തറവാട്ടിലേക്ക് മാറ്റിയതും. അതേസമയം, ഇത് വെറുമൊരു പ്രചാരണം മാത്രമാണെന്നും ചിലര്‍ പറയുന്നത്. എന്നാൽ ….

ജൂണ്‍ 24ന് ദിലീപ് ദിലീപ് പറഞ്ഞത്….

നടിയെ ആക്രമിച്ച വിഷയത്തില്‍ പ്രതികരണവുമായി ദിലീപ്. തനിക്ക് ആരോടും ശത്രുതയില്ല. എന്തിനാണ് തന്നെ ഇങ്ങനെ ടാര്‍ഗറ്റ് ടെയ്യുന്നത്. ഞാന്‍ ആരേയും ഒതുക്കാന്‍ ശ്രമിച്ചിട്ടില്ല. പീഡിപ്പിക്കപ്പെട്ടത് തന്റെ സഹപ്രവര്‍ത്തകയാണ്. സ്ത്രീകളെ വളരെ അധികം റെസ്പെക്ട് ചെയ്യുന്നയാളാണ് ഞാന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഇത്തരത്തിലൊരു പ്രതികരണം നടത്തുന്നത്.

തന്റെ പേരില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ അപവാദ പ്രചരണമാണ് നടക്കുന്നതെന്നും താരം പറഞ്ഞു. എന്റെ ഭാര്യ ഗര്‍ഭിണിയെന്നത് ഞാന്‍ അറിഞ്ഞതു പോലും സോഷ്യല്‍ മീഡിയയില്‍ നിന്നാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം. പ്രേക്ഷകരാണ് തന്റെ ശക്തി. അവര്‍ എന്നെ മനസിലാക്കുമെന്നാണ് ഞാന്‍ കരുതുന്നതെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. ജൂണിൽ ഭർത്താവായ ദിലീപ് ‘ തള്ളിക്കളഞ്ഞ ‘ കാവ്യയുടെ ഗർഭ കഥ’യിലെ ട്വിസ്റ്റ് ആണ് ഇനി കാത്തിരിക്കേണ്ടത്.